"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday 29 August 2010

അമ്മയുടെ ലാളനയില്‍ കുഞ്ഞിന് പുനര്‍ജന്മം

സിഡ്‌നി: ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ കുഞ്ഞ് അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് 'ദിവ്യാത്ഭുതം' എന്ന് ഏവരും വിശേഷിപ്പിക്കുന്ന സംഭവം നടന്നത്.

പ്രസവവേളയില്‍ തന്നെ മരിച്ചെന്ന് പറഞ്ഞാണ് 27 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മ കെയ്റ്റ് ഓഗിന് ഡോക്ടര്‍ കൈമാറിയത്. പൊന്നോമനയ്ക്ക് യാത്രാമൊഴിയെന്നോണം അമ്മ കാണിച്ച സ്‌നേഹപ്രകടനങ്ങളാണ് അവര്‍ക്ക് മകനെ തിരിച്ചുനല്കിയത്. മാറോട് ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട് പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ് പതുക്കെ കണ്ണു തുറക്കുകയായിരുന്നു. കെയ്റ്റ് ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതിയും സാധാരണനിലയിലായി.

എന്നാല്‍ കുഞ്ഞ് ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ ആദ്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെന്ന് കെയ്റ്റ് പറയുന്നു. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ മാത്രമാണ് ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്കാന്‍ തയ്യാറായത്.

അഞ്ചു മാസം മുമ്പ് നടന്ന സംഭവം ശനിയാഴ്ചയാണ് കെയ്റ്റും ഭര്‍ത്താവ് ഡേവിഡ് ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്. ജാമി ഓഗ് എന്ന് പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു.

ജനിക്കുമ്പോള്‍ 900 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ജാമിക്ക് ഇപ്പോള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. എങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കെയ്റ്റും ഭര്‍ത്താവും.

No comments:

Post a Comment