"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday 28 August 2010

യുണൈറ്റഡ്-കോണ്ടിനെന്റല്‍ ലയനത്തിന് പച്ചക്കൊടി

ന്യൂയോര്‍ക്ക് : .യുണൈറ്റഡ് എയര്‍ലൈന്‍സില്‍ കോണ്ടിനെന്റ്ല്‍ എയര്‍ലൈന്‍സ് ലയിക്കുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായി പുതിയ കമ്പനി മാറും. 2900 കോടി ഡോളറായി വരുമാനം ഉയരുമെന്നും നിരീക്ഷിക്കപ്പെടുന്നു. 320 കോടി ഡോളറിനാണ് കോണ്ടിനെന്റലിനെ യുണൈറ്റഡ് ഏറ്റെടുക്കുന്നത്. അടുത്ത മാസം ഇരു കമ്പനികളുടെയും ഓഹരിയുടമകളുടെ അംഗീകാരം ലഭിക്കുന്നതോടെ ലയനം പൂര്‍ത്തിയാവുമെന്ന് കരുതുന്നു.

നെര്‍വാക്ക് വിമാനത്താവളത്തിലെ ചില ഹബുകള്‍ ചിലവു കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന് നല്‍കാമെന്ന് ഇരു കമ്പനികളും സമ്മതിച്ചതോടെയാണ് ലയനത്തിന് അംഗീകാരം ലഭിച്ചത്.

വ്യോമഗതാഗത രംഗത്തെ ശക്തമായ മത്സരത്തിന്റെ ഭാഗമായി ഹബുകള്‍ നല്‍കാന്‍ ഇരു കമ്പനികളും നേരത്തെ തെയ്യാറായിരുന്നില്ല. എന്നാല്‍, മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു കമ്പനികളും ഹബുകള്‍ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചത്. കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് മേധാവി ജെഫ് മിസ്‌ക്ക് പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാവുമെന്നാണ് സൂചന. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഗ്ലെന്‍ ടില്‍ടണ്‍ കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനാകുമെന്നും പ്രതീക്ഷിക്കുന്നു.

പുതിയ കമ്പനിയില്‍ യൂണൈറ്റഡ് എയര്‍ലൈന്‍സ് ഓഹരി ഉടമകള്‍ക്ക് 55 ശതമാനം പങ്കാളിത്തമുണ്ടാവും. 675 കോടി ഡോളറായിരിക്കും പുതിയ കമ്പനിയുടെ വിപണി മൂല്യം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലയനം യൂണൈറ്റഡിന് സഹായകമാവും. പുതിയ കമ്പനിയില്‍ 693 വിമാനങ്ങളായിരിക്കും ഉണ്ടാവുക. 59 രാജ്യങ്ങളിലായി 370 കേന്ദ്രങ്ങളിലേക്ക കമ്പനി സര്‍വീസ് നടത്തും

No comments:

Post a Comment