"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday 14 August 2010

ബ്ലാക്‌ബെറി ഇന്ത്യയോട് കീഴടങ്ങി

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മെസഞ്ചര്‍ സേവനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട് ബ്ലാക്‌ബെറി നിര്‍മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വഴങ്ങി. ബ്ലാക്‌ബെറി വഴി കൈമാറുന്ന ഇ-മെയിലടക്കമുള്ള സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള സങ്കേതം സര്‍ക്കാരിന് നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ബ്ലാക്‌ബെറിയിലൂടെ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങള്‍ വായിക്കാവുന്ന തരത്തില്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ റിസര്‍ച്ച് ഇന്‍ മോഷനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ആഗസ്ത് 31 മുതല്‍ സേവനങ്ങള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍ ബ്ലാക്‌ബെറിക്ക് മുന്നറിയിപ്പും നല്‍കി. വളരെ വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇത് ബ്ലാക്‌ബെറിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു.

എന്നാല്‍ കമ്പനി പ്രശ്‌ന പരിഹരത്തിനായുള്ള സങ്കേതം അടുത്ത ആഴ്ച നല്‍കുമെന്ന് ധാരണയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന്റെ പ്രവര്‍ത്തനം പരിശോധിച്ചതിന് ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

ബ്ലാക്‌ബെറിയ്ക്ക് പിന്നാലെ, ഗൂഗിള്‍, സ്‌കൈപ്പ് തുടങ്ങിയ കമ്പനികളോടും പിടിമുറുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരം സേവനങ്ങളിലൂടെ രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന സന്ദേശങ്ങള്‍ പ്രവഹിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ക്കശ നിലപാടെടുത്തത്.

സൗദി അറേബ്യ, യു.എ.ഇ, ലബനണ്‍ തുടങ്ങിയ രാജ്യങ്ങളും ബ്ലാക്‌ബെറിയ്‌ക്കെതിരെ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് രംഗത്തുണ്ട്.

റിം വൈസ് പ്രസിഡന്റ് റോബര്‍ട്ട് ക്രോ ഉള്‍പ്പെടെ കമ്പനിയുടെ ഉന്നതതല സംഘം ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു. ബ്ലാക്‌ബെറി ഫോണുകള്‍ നല്‍കുന്ന സുരക്ഷിതമായ ആശയവിനിമയ സങ്കേതം ബിസിനസ് രംഗത്തുള്ളവരാണ് ഏറെ ആശ്രയിക്കുന്നത്. ഗൂഗിള്‍, ആപ്പിള്‍, സാംസങ് പോലുളള കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ രംഗത്തെതിയതോടെ വന്‍ വെല്ലുവിളിയാണ് ബ്ലാക്‌ബെറി നേരിടുന്നത്. ഇതിനോടൊപ്പമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരോധനഭീഷണി.

മെസേജിങ് സര്‍വീസുകള്‍ സുതാര്യമാക്കുന്നതോടു കൂടി ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കാമെന്നു കമ്പനി ഭയപ്പെടുന്നുണ്ട്. ഇന്ത്യയുടെ ആവശ്യത്തിന് കമ്പനി വഴങ്ങിയതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ന്യൂയോര്‍ക്ക്, ടൊറന്റോ ഓഹരി വിപണികളില്‍ റിമ്മിന്റെ ഓഹരി വില രണ്ട് ശതമാനത്തോളം താഴ്ന്നു.

അതിനിടെ, ഇന്ത്യന്‍ സര്‍ക്കാരും ബ്ലാക്‌ബെറിയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥം വഹിക്കാന്‍ താത്പര്യമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ബ്ലാക്‌ബെറി ഫോണ്‍ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ കമ്പനി നേരിട്ടു തീര്‍ക്കട്ടെ എന്നതാണ് അമേരിക്കയുടെ നിലപാട്.

No comments:

Post a Comment