"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday 19 September 2010

ഖനിക്കുള്ളില്‍ ചിലിയുടെ സ്വാതന്ത്ര്യദിന ആഘോഷം

സാന്‍ഡിയാഗോ: അഭയകേന്ദ്രമായ ഇരുട്ടറ പൂമാലകള്‍ കൊണ്ട് അലങ്കരിക്കുകയും ദേശീയപതാക പാറിച്ചും ദേശീയഗാനം ആലപിച്ചും ഭൂമിയുടെ എഴുന്നൂറ് മീറ്റര്‍ താഴെ കോപ്പിയാപ്രോ ഖനിക്കുള്ളില്‍ കുടുങ്ങിയ 33 തൊഴിലാളികള്‍ ചിലിയുടെ ഇരുനൂറാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രക്ഷാതുരങ്ക നിര്‍മാണം പുരോഗമിക്കുന്നതിലെ സന്തോഷവും ഇവര്‍ അയച്ചുകൊടുത്ത വീഡിയോയില്‍ പ്രതിഫലിച്ചിരുന്നു.

''ഞങ്ങള്‍ നന്നായിരിക്കുന്നുവെന്ന് എല്ലാവരുമറിയട്ടെ, ചിലിക്ക് നന്ദി, ചിലി നീണാള്‍ വാഴട്ടെ'' എന്ന് ആര്‍ത്തുവിളിച്ച് തുള്ളിച്ചാടുന്ന വെള്ള ഹെല്‍മെറ്റും ചുവന്ന ഷര്‍ട്ടും ധരിച്ച തൊഴിലാളികളുടെ ദൃശ്യങ്ങളാണ് രാജ്യം മുഴുവന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്.
ആഗസ്ത് അഞ്ച് മുതല്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന ഇവര്‍ക്ക് ചെറിയ ട്യൂബിലൂടെ നല്കുന്ന ജലവും ഭക്ഷണവുമാണ് ആശ്രയം. ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ഭക്ഷണവും മറ്റും ഇവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു.

കഴിഞ്ഞ ദിവസം നിര്‍മിച്ച 30 സെന്‍റി മീറ്റര്‍ വ്യാസമുള്ള തുരങ്കം ഖനിയിലെത്തിയത് ഇവര്‍ക്ക് പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്. ഡിസംബറോടെ ഇവരെ രക്ഷപ്പെടുത്തുമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഒക്ടോബറോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. അതിനിടെ, ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായ പെലെ, തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ ഒപ്പുവെച്ച ജേഴ്‌സിയും സന്ദേശവും അയച്ചുകൊടുത്തു.

No comments:

Post a Comment