"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday 4 September 2010

ഉത്തേജക പരിശോധനയ്ക്ക് സ്ഥിരം സംവിധാനം

ന്യൂഡല്‍ഹി: ഉത്തേജക മരുന്നു പരിശോധന നടത്താന്‍ ഇന്ത്യയില്‍ ആദ്യമായി അന്താരാഷ്ട്ര നിലവാരമുള്ള സ്ഥിരം സംവിധാനമൊരുക്കി. ഒക്ടോബര്‍ മൂന്ന് മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഈ മാസം 23 മുതല്‍ ഉത്തേജക പരിശോധന തുടങ്ങും. ഗെയിംസ് അവസാനിക്കുന്നതുവരെ ഏത് സമയത്തും എവിടെവെച്ചും മുന്നറിയിപ്പില്ലാതെതന്നെ പരിശോധനയ്ക്ക് വിധേയരാവാന്‍ കായികതാരങ്ങള്‍ ബാധ്യസ്ഥരാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ചേര്‍ന്ന് സംഘാടക സമിതിയാണ് ഉത്തേജക നിയന്ത്രണ സംവിധാനം ഒരുക്കിയത്. സാമ്പിളുകള്‍ എല്ലാ ദിവസവും ഡല്‍ഹിയിലെ ദേശീയ ഉത്തേജക പരിശോധനാ ലബോറട്ടറിയിലേക്ക് സുരക്ഷിതമായ രണ്ട് വാഹനങ്ങളിലായി അയയ്ക്കും. അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ സമിതിയുടെ (വാഡ) അംഗീകാരമുള്ള ലോകത്തെ 34 പരിശോധനാകേന്ദ്രങ്ങളില്‍ ഒന്നാണിത്.

എല്ലാ മത്സരവേദികളിലും ഗെയിംസ് വില്ലേജിലും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡോപിങ് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഗെയിംസിന് ശേഷം ഉത്തേജക നിയന്ത്രണത്തിന് മാത്രമായി ഇവ പ്രവര്‍ത്തിക്കും. മൂത്രപരിശോധനയുടെ ഫലം 24 മുതല്‍ 48 മണിക്കൂറിനകവും രക്തത്തിന്റേത് ഒന്ന് മുതല്‍ അഞ്ച് ദിവസത്തിനകവും ഇ.പി.ഒ. പരിശോധനാഫലം 72 മണിക്കൂര്‍ മുതല്‍ ആറ് ദിവസത്തിനകവും ലഭിക്കും.

ഗെയിംസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. എം ജഗദീശന്റെ നേതൃത്വത്തില്‍ ഒമ്പതംഗ മെഡിക്കല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ പരിശീലനം കിട്ടിയ 450 ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കും. വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയാണ് പരിശീലനവും എഴുത്തുപരീക്ഷയും നടത്തി ഈ ആവശ്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവര്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റിന് രണ്ട് വര്‍ഷത്തെ മൂല്യമുണ്ടാകും. തുടരാനാഗ്രഹിക്കുന്നവര്‍ വീണ്ടും കോഴ്‌സ് ചെയ്യണം.

No comments:

Post a Comment