"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Thursday 9 September 2010

ഇന്ത്യയുടെ ഭീമന്‍റോക്കറ്റിലെ ദ്രവഇന്ധന എന്‍ജിന്‍ പരീക്ഷണം വിജയം

ബാംഗ്ലൂര്‍: ഇന്ത്യ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഭീമന്‍ റോക്കറ്റായ ജി.എസ്.എല്‍.വി. മാര്‍ക്ക്-3 ല്‍ ഉപയോഗിക്കാനുള്ള ദ്രവഇന്ധന എന്‍ജിന്‍ എല്‍-110 വിജയകരമായി പരീക്ഷിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ നാഗര്‍കോവിലിനടുത്തുള്ള മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് പരീക്ഷണം നടന്നത്.

ഈ റോക്കറ്റില്‍ ഉപയോഗിക്കുന്ന ഖര ഇന്ധന എന്‍ജിനായ എസ്-200 കഴിഞ്ഞവര്‍ഷം ശ്രീഹരിക്കോട്ടയിലെ പ്രത്യേകകേന്ദ്രത്തില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തെതന്നെ ഏറ്റവും ശക്തിയേറിയ മൗണ്ട്‌റോക്കറ്റ് എന്‍ജിനുകളിലൊന്നാണ് ബൂസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട എസ്-200.

എല്‍-110 ഈ വര്‍ഷം മാര്‍ച്ചില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ധനപമ്പിലെ തകരാറുമൂലം പരാജയപ്പെട്ടിരുന്നു. കേടുപാടുകള്‍ മാറ്റി വീണ്ടും നടത്തിയ ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. അന്തരീക്ഷ ഊഷ്മാവില്‍ത്തന്നെ ദ്രവഇന്ധനം നിറച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും വലിയ റോക്കറ്റ് എന്‍ജിനാണിതെന്ന് ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍ ഡോ. ടി.കെ.അലക്‌സ് പറഞ്ഞു.

രണ്ട് വികാസ് എന്‍ജിനുകള്‍ ഒന്നിച്ചുഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച എല്‍-110, നിര്‍ദിഷ്ട ലക്ഷ്യമായിരുന്ന ഇരുനൂറ് സെക്കന്‍ഡ്‌നേരവും ജ്വലിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. അതിന്റെ അഞ്ഞൂറ് വിവിധ പ്രവര്‍ത്തന ലക്ഷ്യങ്ങളും പരീക്ഷണത്തില്‍ കൈവരിച്ചിട്ടുണ്ട്. 110 ടണ്‍ ദ്രവ ഇന്ധനമാണിതില്‍ ഉപയോഗിച്ചിട്ടുള്ളത്. 150 സെക്കന്‍ഡുനേരം ജ്വലിച്ച എന്‍ജിന്‍ പൊടുന്നനെ പ്രവര്‍ത്തനം നിലച്ചതാണ് ആദ്യപരീക്ഷണം പരാജയപ്പെടാന്‍ കാരണം.

പതിനേഴ് മീറ്റര്‍ നീളവും നാലുമീറ്റര്‍ വ്യാസവുമുള്ള ഈ എന്‍ജിന്‍ ജി.എസ്.എല്‍.വി.- മാര്‍ക്ക് 3 ന്റെ രണ്ടാം ഘട്ടത്തിലാണ് ഉപയോഗിക്കുക. ഒന്നാംഘട്ടത്തില്‍ ഖര ഇന്ധനമുള്ള എസ്-200 എന്‍ജിനും മൂന്നാംഘട്ടത്തില്‍ അതിശിതീകൃത ഇന്ധന (ക്രയോജനിക്) എന്‍ജിനായ സി-25 മായിരിക്കും. ജി.എസ്.എല്‍.വി.-മാര്‍ക്ക്-3 വിജയകരമായാല്‍ നാലു ടണ്ണിലേറെ ഭാരമുള്ള വന്‍കിട ഉപഗ്രഹങ്ങളും ബഹിരാകാശപേടകങ്ങളും വിക്ഷേപിക്കാനുള്ള ശേഷിയാകും ഇന്ത്യ നേടുക. 2012 ലാണ് വിക്ഷേപണം പ്രതീക്ഷിക്കുന്നത്

No comments:

Post a Comment