"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday 27 September 2010

വൊഡാഫോണിന് 12,000 കോടി നികുതി

ന്യൂഡല്‍ഹി: 12,000 കോടി രൂപ നികുതി ചുമത്തിയ കേന്ദ്രസര്‍ക്കാറിന്റെ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതി വിധി 'സ്റ്റേ' ചെയ്യണമെന്ന 'വൊഡാഫോണ്‍' കമ്പനിയുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല. വിധി അസാധുവാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള അപ്പീല്‍ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ ബെഞ്ച് ഒക്ടോബര്‍ 25ന് വാദം കേള്‍ക്കും.

2007-ല്‍ 'ഹച്ച്' കമ്പനിയുമായുണ്ടാക്കിയ 55,000 കോടി രൂപയുടെ ഇടപാടിന്റെ പേരില്‍ 'വൊഡാഫോണ്‍' കമ്പനിയില്‍നിന്ന് 12,000 കോടി രൂപയാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി 'വൊഡാഫോണി'ന് അനുകൂലമായിരുന്നില്ല.

അപ്പീല്‍ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് 'വൊഡാഫോണി'ന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹൈക്കോടതി വിധി 'സ്റ്റേ' ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ട നികുതിത്തുകയില്‍ ഒരു പങ്ക് ഒടുക്കിയാല്‍ മാത്രമേ 'സ്റ്റേ' അനുവദിക്കാന്‍ പറ്റൂ എന്ന് ബെഞ്ച് വ്യക്തമാക്കി.

ആദായനികുതി വകുപ്പിന് നോട്ടീസയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കകം 'വൊഡാഫോണി'ന്റെ നികുതി ബാധ്യത തിട്ടപ്പെടുത്തി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 'ഹച്ചു'മായുണ്ടാക്കിയ ഇടപാടുവഴിയാണ് 'വൊഡാഫോണ്‍' ഇന്ത്യയിലെ ടെലികോം വിപണിയില്‍ ചുവടുറപ്പിച്ചത്.

No comments:

Post a Comment