ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ജോലിക്ക് അപേക്ഷിച്ച രണ്ടു മലയാളിയുവാക്കള്‍ തൊഴില്‍തട്ടിപ്പുസംഘത്തിന്റെ തട്ടിപ്പിനിരയായി.
എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ് പാസ്സായ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയും പാലക്കാട് ഷൊറണൂര്‍ വാടാനാംകുറിശ്ശി സ്വദേശിയുമാണ് ഡല്‍ഹിയില്‍ ജോലി തേടിയെത്തി വഞ്ചിതരായത്. കോഴ്‌സ് പാസായശേഷം ആറു മാസത്തെ പരിശീലനത്തിനായി ഇന്‍റര്‍നെറ്റില്‍ ബയോഡാറ്റ നല്‍കിയതായിരുന്നു ഇരുവരും. ആഗസ്ത് ആദ്യവാരത്തില്‍ ഡല്‍ഹിയിലെ ഭാരത് ഏവിയേഷന്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തി അനില്‍ റാഥോഡ് എന്നൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ജെറ്റ് എയര്‍വെയ്‌സില്‍ തൊഴില്‍ പരിശീലനത്തിന് അവസരമുണ്ടെന്നും ഡല്‍ഹിയിലെത്താനും ആവശ്യപ്പെട്ടു. ആറു മാസത്തെ പരിശീലനത്തിനു ശേഷം ജോലി സ്ഥിരപ്പെടുമെന്ന് വാഗ്ദാനം ചെയ്ത് നിയമന ഉത്തരവും നല്‍കി. പരിശീലനവേളയില്‍ 7,266 രൂപയും പിന്നീട് 11,743 രൂപ മാസശമ്പളവും അവധിയടക്കമുള്ള ആനൂകൂല്യങ്ങളും ഉറപ്പു നല്‍കി. യുവാക്കള്‍ ഡല്‍ഹിയിലെത്തി 'കമ്പനി' പ്രതിനിധികള്‍ നേരത്തേ ആവശ്യപ്പെട്ടതുപ്രകാരമുള്ള ഓരോ ലക്ഷം രൂപയും കൈമാറി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയശേഷം സപ്തംബര്‍ എട്ടിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാങ്ങറിന്റെ ചുമതലയുള്ള ഋഷഭ് രസ്‌തോഗിക്കു മുന്നില്‍ ഹാജരാവാന്‍ ഇരുവരോടും ആവശ്യപ്പെട്ടു.
ജോലിക്കു ഹാജരാവാനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍-ത്രീക്കു മുന്നിലെത്തിയപ്പോള്‍ സുരക്ഷാസേന ഇരുവരെയും പിടികൂടി. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് യുവാക്കളെ അറസ്റ്റു ചെയ്തു. അപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് ഇരുവര്‍ക്കും ബോധ്യമായത്. പിന്നീട് പരിചയക്കാര്‍ സ്ഥലത്തെത്തിയാണ് പോലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ചത്.
സംഭവത്തില്‍ ഇന്ദിരാഗാന്ധി വിമാനത്താവളം പോലീസ് കേസെടുത്തു. തൊഴില്‍ വാഗ്ദാനം ചെയ്തവര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണുകളില്‍ പോലീസ് തിരിച്ചുവിളിപ്പോള്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ കണക്ഷനാണിതെന്ന് വ്യക്തമായി.
എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ് പാസ്സായ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയും പാലക്കാട് ഷൊറണൂര്‍ വാടാനാംകുറിശ്ശി സ്വദേശിയുമാണ് ഡല്‍ഹിയില്‍ ജോലി തേടിയെത്തി വഞ്ചിതരായത്. കോഴ്‌സ് പാസായശേഷം ആറു മാസത്തെ പരിശീലനത്തിനായി ഇന്‍റര്‍നെറ്റില്‍ ബയോഡാറ്റ നല്‍കിയതായിരുന്നു ഇരുവരും. ആഗസ്ത് ആദ്യവാരത്തില്‍ ഡല്‍ഹിയിലെ ഭാരത് ഏവിയേഷന്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തി അനില്‍ റാഥോഡ് എന്നൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ജെറ്റ് എയര്‍വെയ്‌സില്‍ തൊഴില്‍ പരിശീലനത്തിന് അവസരമുണ്ടെന്നും ഡല്‍ഹിയിലെത്താനും ആവശ്യപ്പെട്ടു. ആറു മാസത്തെ പരിശീലനത്തിനു ശേഷം ജോലി സ്ഥിരപ്പെടുമെന്ന് വാഗ്ദാനം ചെയ്ത് നിയമന ഉത്തരവും നല്‍കി. പരിശീലനവേളയില്‍ 7,266 രൂപയും പിന്നീട് 11,743 രൂപ മാസശമ്പളവും അവധിയടക്കമുള്ള ആനൂകൂല്യങ്ങളും ഉറപ്പു നല്‍കി. യുവാക്കള്‍ ഡല്‍ഹിയിലെത്തി 'കമ്പനി' പ്രതിനിധികള്‍ നേരത്തേ ആവശ്യപ്പെട്ടതുപ്രകാരമുള്ള ഓരോ ലക്ഷം രൂപയും കൈമാറി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയശേഷം സപ്തംബര്‍ എട്ടിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാങ്ങറിന്റെ ചുമതലയുള്ള ഋഷഭ് രസ്‌തോഗിക്കു മുന്നില്‍ ഹാജരാവാന്‍ ഇരുവരോടും ആവശ്യപ്പെട്ടു.
ജോലിക്കു ഹാജരാവാനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍-ത്രീക്കു മുന്നിലെത്തിയപ്പോള്‍ സുരക്ഷാസേന ഇരുവരെയും പിടികൂടി. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് യുവാക്കളെ അറസ്റ്റു ചെയ്തു. അപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് ഇരുവര്‍ക്കും ബോധ്യമായത്. പിന്നീട് പരിചയക്കാര്‍ സ്ഥലത്തെത്തിയാണ് പോലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ചത്.
സംഭവത്തില്‍ ഇന്ദിരാഗാന്ധി വിമാനത്താവളം പോലീസ് കേസെടുത്തു. തൊഴില്‍ വാഗ്ദാനം ചെയ്തവര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണുകളില്‍ പോലീസ് തിരിച്ചുവിളിപ്പോള്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ കണക്ഷനാണിതെന്ന് വ്യക്തമായി.
'ബോം സബാഡോ!' എന്നു കേട്ടിട്ട് എന്തുതോന്നുന്നു. പോര്‍ട്ടുഗീസില്‍ ഇതിനര്‍ഥം 'ഒരു നല്ല ശനിയാഴ്ച'യെന്നാണ്. പക്ഷേ, ഗൂഗിളിന്റെ ഓര്‍ക്കുട്ട് ഉപഭോക്താക്കള്‍ക്ക് ഇതത്ര നല്ല ശനിയാഴ്ചയായിരുന്നില്ല. കാരണം, ലക്ഷക്കണക്കിന് ഓര്‍ക്കുട്ട് അക്കൗണ്ടുകളിലേക്ക് 'ബോം സബാഡോ!' എന്ന പേരില്‍ ശനിയാഴ്ച ഒരു വൈറസ് പടര്‍ന്നു. 


തൃപ്പൂണിത്തുറ: ഇന്‍റര്‍നെറ്റിലൂടെ തട്ടിപ്പ് നടത്തി ഒന്നരക്കോടിയോളം രൂപ പലരില്‍ നിന്നായി അപഹരിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.
ചെന്നൈ: ഇന്ത്യ വീണ്ടും ഡേവിസ് കപ്പിന്റെ ലോകഗ്രൂപ്പില്‍. പ്ലേഓഫ് മത്സരത്തില്‍ ആവേശകരമായി തിരിച്ചുവന്ന് ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഒരുവര്‍ഷത്തിനുശേഷം വീണ്ടും ലോകഗ്രൂപ്പിലെ അവസാന പതിനാലു ടീമുകളില്‍ ഇടം നേടിയത്.




ഹവാന: സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു. ഇവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ കണ്ടെത്തുകയോ സ്വയം തൊഴിലില്‍ ഏര്‍പ്പെടുകയോ ചെയ്യാമെന്നാണ് വിപ്ലവസര്‍ക്കാറിന്റെ നിലപാട്. ഇതിനായി സ്വകാര്യ-സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുമേല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കും.
പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ ഉണ്ടാവുന്ന ചെലവുകള്‍ പലപ്പോഴും നമുക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (ആരോഗ്യ ഇന്‍ഷുറന്‍സ്) പരിരക്ഷ എടുത്തിട്ടുണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ റിസ്‌ക് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. 


'ഗൂഗിള്‍' അടക്കമുള്ള മറ്റു വിവര സാങ്കേതിക സേവനദാതാക്കള്‍ക്കും നോട്ടീസയച്ചു. സന്ദേശങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 'ഗൂഗിളി'നു പുറമെ സെ്‌കെപ്, വി.പി.എന്‍. തുടങ്ങിയ ദാതാക്കള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാത്തപക്ഷം ഇന്ത്യയില്‍ ഇവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് കമ്പനികള്‍ക്കു നല്‍കിയ മുന്നറിയിപ്പ്.

മുംബൈ : ആഗസ്ത് മാസത്തിലും കാര്‍ വിപണിയില്‍ മുന്നേറ്റം. പ്രമുഖ വാഹന നിര്‍മാണ കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു.