"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Wednesday 1 December 2010

മൊബൈല്‍ വരിക്കാരുടെ ഉറക്കം കെടുത്തിയാല്‍ വന്‍ പിഴ


ജനവരിയില്‍ പ്രാബല്യത്തില്‍


ന്യൂഡല്‍ഹി: അനാവശ്യ ഫോണ്‍കോളുകള്‍, വാണിജ്യവാഗ്ദാനങ്ങള്‍, മൊബൈല്‍ സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് വരിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ 'ട്രായ്' പ്രഖ്യാപിച്ചു. 2011 ജനവരി ഒന്നുമുതല്‍ ഇവ പ്രാബല്യത്തില്‍ വരും. വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് രണ്ടരലക്ഷം രൂപവരെ പിഴ ചുമത്തും. അനാവശ്യകോളുകള്‍ വേണ്ടെന്ന് അറിയിക്കാത്ത വരിക്കാര്‍ക്കുപോലും രാത്രി ഒമ്പതുമുതല്‍ രാവിലെ ഒമ്പതുവരെ ഇത്തരം കോളുകളോ സന്ദേശങ്ങളോ അയക്കരുതെന്ന് വ്യവസ്ഥയുണ്ട്. തിരിച്ചറിയാനായി ഇവയ്ക്ക് 70 ല്‍ തുടങ്ങുന്ന നമ്പറുകളാവും നല്‍കുക.

അനാവശ്യകോളുകളും സന്ദേശങ്ങളും പൂര്‍ണമായി ഒഴിവാക്കുന്ന സൗകര്യം വിപുലപ്പെടുത്തിയതിനു പുറമെ വരിക്കാര്‍ക്ക് തിരഞ്ഞെടുത്ത സന്ദേശങ്ങള്‍മാത്രം ലഭിക്കാനുള്ള സൗകര്യവും ട്രായ് നല്‍കുന്നുണ്ട്. ബാങ്കിങ്ങ്, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോക്തൃ സാധനങ്ങള്‍, വാഹനം, വിനോദം, ടൂറിസം എന്നിങ്ങനെയുള്ള വിഷയങ്ങളെ ഏഴു വിഭാഗങ്ങളിലായാണ് പെടുത്തിയത്.


പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വ്യവസ്ഥ ആദ്യംലംഘിക്കുന്ന കമ്പനികള്‍ക്ക് 25,000 രൂപ, രണ്ടാംതവണത്തെ ലംഘനത്തിന് 75,000, മൂന്നാം തവണ 80,000 എന്നിങ്ങനെയാണ് പിഴ നല്‍കേണ്ടിവരിക. നാലാം തവണ ഒന്നേകാല്‍ ലക്ഷവും അഞ്ചാംതവണ ഒന്നരലക്ഷവും നല്‍കണം. ആറാം തവണ രണ്ടരലക്ഷമാവും പിഴ. വീണ്ടും ലംഘനം തുടര്‍ന്നാല്‍ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്.

No comments:

Post a Comment