"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Tuesday 5 October 2010

'അത്ഭുത ഗ്രാഫിനി'ന് ഭൗതിക നൊബേല്‍





                  സ്‌റ്റോക്‌ഹോം: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭുത പദാര്‍ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. റഷ്യയില്‍ ജനിച്ച് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ജോലി നോക്കുന്ന ആന്ദ്രേ ഗെയിനി(51)ന്റെയും കോണ്‍സ്റ്റാന്‍റിന്‍ നൊവോസെലോവി(36)ന്റെയും കണ്ടെത്തല്‍ വിവരസാങ്കേതിക വിദ്യയുടെയും ഇലക്രേ്ടാണിക്‌സ് വ്യവസായത്തിന്റെയും മുഖഛായ മാറ്റുമെന്ന് നൊബേല്‍ സമിതി അഭിപ്രായപ്പെട്ടു.

ഒരു പരമാണുവിന്റെ കനം മാത്രമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫിന്‍. ലോകത്തിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും ഉറപ്പേറിയതുമായ പദാര്‍ഥം. വൈദ്യുതി കടത്തിവിടുന്ന, ചൂടിനെ ചെറുക്കുന്ന, സുതാര്യമായ ഈ നാനോ പാളി ഭാവിയില്‍ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ഫോണിന്റെയും ടച്ച് സ്‌ക്രീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നു. അര്‍ധ ചാലക സിലിക്കണിനെ വൈകാതെ ഇതു പിന്തള്ളിയേക്കാം. സൗരവൈദ്യുത പാനലുകളുള്‍പ്പെടെ സമസ്ത മേഖലകളിലും ഗ്രാഫീന്‍ കടന്നുവരുമെന്നാണ് കരുതുന്നത്.

പരമാണുവിന്റെ കനം മാത്രമുള്ള സുതാര്യ കാര്‍ബണ്‍ പാളിയെന്ന ആശയം 1947ല്‍ത്തന്നെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടിരുന്നു. അതു പ്രായോഗികമാണെന്ന ഗെയിനും നൊവോസെലോവും തെളിയിച്ചത് 2004ല്‍ ആണ്. പെന്‍സില്‍ മുനയിലുപയോഗിക്കുന്ന ഗ്രാഫൈറ്റില്‍ നിന്നെടുത്ത പരമാണുക്കളെ തേനീച്ചക്കൂടിന്റെ ആകൃതിയില്‍ നിരത്തിയാണവര്‍ ഗ്രാഫിന്‍ സൃഷ്ടിച്ചത്. ഇപ്പോഴും പരീക്ഷണശാലയിലൊതുങ്ങുന്ന ഗ്രാഫീന്‍ വന്‍തോതില്‍ രൂപപ്പെടുത്താനുള്ള സങ്കേതങ്ങള്‍ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട്.

ഡച്ച് പൗരത്വമുള്ള ഗെയിമും ബ്രിട്ടന്റെയും റഷ്യയുടെയും പൗരത്വമുള്ള നൊവോസെലോവും പ്രത്യക്ഷത്തില്‍ തമാശയായിത്തോന്നുന്ന പല കണ്ടുപിടിത്തങ്ങളും നടത്തി നൊബേലിന്റെ ഹാസ്യാനുകരണമായ ഇഗ് നൊബേല്‍ പുരസ്‌കാരം നേടിയവരാണ്. പല്ലിയുടെ കാലിന്റെ ഒട്ടിപ്പോ വിദ്യ പകര്‍ത്തുന്ന നാടയും കാന്തിക മണ്ഡലമുപയോഗിച്ച് തവളയെ വായുവില്‍ താങ്ങിനിര്‍ത്താനുള്ള വിദ്യയുമാവിഷ്‌കരിച്ചിട്ടുള്ള ഗവേഷകര്‍ നൊബേല്‍ സമ്മാന വാര്‍ത്തയെ ഞെട്ടലോടെയാണ് സ്വീകരിച്ചത്.

No comments:

Post a Comment