"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday 3 October 2010

നോബല്‍ പ്രഖ്യാപനം ഇത്തവണ യൂടൂബില്‍ തത്സമയം



            ഇത്തവണത്തെ നോബല്‍ സീണണ്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 4) ആരംഭിക്കുകയാണ്. നോബല്‍ പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ ഇരുവരെയില്ലാത്ത ഒരു പ്രത്യേകത ഇത്തവണയുണ്ട്. ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യുടൂബില്‍ തത്സമയം നോബല്‍ പ്രഖ്യാപനം കാണാം എന്നതാണത്. അതിനായി നോബല്‍ പ്രൈസിന്റെ ഔദ്യോഗിക യുടൂബ് ചാനല്‍ രംഗത്തെത്തിക്കഴിഞ്ഞു. http://www.youtube.com/thenobelprize ആണ് വെബ്ബ് അഡ്രസ്സ്.

പ്രഖ്യാപനത്തിന്റെ തത്സമയദൃശ്യങ്ങള്‍ മാത്രമല്ല, നോബല്‍ കമ്മറ്റിയംഗങ്ങളുമായുള്ള പ്രത്യേക അഭിമുഖങ്ങളും യുടൂബ് ചാനലില്‍ ലഭ്യമാകും. 2010 ലെ നോബല്‍ ജേതാക്കളോട് യുടൂബ് പ്രക്ഷേകര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ആകാം.

ഹൈഡെഫിനിഷന്‍ വീഡിയോയുടെ തത്സമയ സംപ്രേക്ഷണമാണ് നോബല്‍ പ്രൈസ് യുടൂബ് ചാനല്‍ നടത്തുക. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലെ നോബല്‍ ജേതാക്കളോട് പ്രേക്ഷകര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാം. ഉത്തരങ്ങള്‍ ഡിസംബറില്‍ പോസ്റ്റ് ചെയ്യും. നോബല്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.

'നോബല്‍ പുരസ്‌കാരം സംബന്ധിച്ച ഔദ്യോഗിക വാര്‍ത്തകള്‍ കാണാനുള്ള ഒരു അധിക പ്ലാറ്റ്‌ഫോം മാത്രമല്ല, യുടൂബ് പ്രേക്ഷകര്‍ക്ക് നോബല്‍ ജേതാക്കളുമായി ആശയവിനിമയം നടത്താനുള്ള അവസരം കൂടി നല്‍കുന്നതില്‍ സന്തോഷമുണ്ട്'-നോബല്‍ പുരസ്‌കാരത്തിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ Nobelprize.org ന്റെ ടെക്‌നോളജി മേധാവി ഹാന്‍സ് മെഹ്‌ലിന്‍ പറഞ്ഞു.

'വ്യക്തികള്‍ക്കും വിജ്ഞാനമേഖലകള്‍ക്കും മധ്യേയുള്ള തടസ്സങ്ങള്‍ തകര്‍ക്കുകയെന്നതാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്'-ഗൂഗിള്‍ ഗ്ലോബല്‍ പ്രോഡക്ട് മാനേജിങ് ഡയറക്ടര്‍ റിക്കാര്‍ഡ് സ്റ്റീബര്‍ പറഞ്ഞു. നോബല്‍ സമ്മാനാര്‍ഹമായ കണ്ടുപിടിത്തങ്ങള്‍ എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയണം. മാത്രമല്ല, ചെറുപ്പക്കാരെ ശാസ്ത്രവിഷയങ്ങളില്‍ ജിജ്ഞാസുക്കളാക്കുകയും ചെയ്യാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.

നോബല്‍ പുരസ്‌കാരത്തിന്റെ ലൈവ് വീഡിയോ സംപ്രേക്ഷണത്തിന് അഡോബി ഫ്ലഷ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. അക്കാമയ് ( Akamai) ആണ് ലോകമെങ്ങും വീഡിയോ വിതരണം സാധ്യമാക്കുന്നത്.

ഒക്ടോബര്‍ നാലിന് വൈദ്യശാസ്ത്രം, അഞ്ചിന് ഭൗതികശാസ്ത്രം, ആറിന് രസതന്ത്രം, ഏഴിന് സാഹിത്യം, എട്ടിന് സമാധാനം, 11 ന് സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെയാണ് നോബല്‍ പുരസ്‌കാരം പ്രഖ്യാപിക്കുക.

No comments:

Post a Comment