"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Saturday 26 February 2011

കേരളത്തിന് 13 പുതിയ വണ്ടികള്‍


ന്യൂഡല്‍ഹി: യാത്ര, ചരക്കുകൂലി കൂട്ടാതെ തുടര്‍ച്ചയായി മൂന്നാംതവണ മന്ത്രി മമതാബാനര്‍ജി റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. ജനപക്ഷത്തുള്ളതെന്നാണ് 2011-12 വര്‍ഷത്തേക്കുള്ള ബജറ്റിനെ മമത വിശേഷിപ്പിക്കുന്നത്. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പശ്ചിമബംഗാളിനും കേരളത്തിനും അനുകൂലമായ പ്രഖ്യാപനങ്ങളേറെ. ഇത് പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശത്തിനും ഇടയാക്കി.

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വരുമാനം ഒരു ലക്ഷം കോടിരൂപ കവിയുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. എന്നാല്‍ കടുത്ത പ്രതിസന്ധിയിലാണ് റെയില്‍വേയെന്ന് മമത ബജറ്റ്പ്രസംഗത്തില്‍ പറഞ്ഞു.

മന്‍മോഹന്‍സിങ്ങ് സര്‍ക്കാറിന്റെ കാലത്ത് തുടര്‍ച്ചയായി എട്ടാംതവണയാണ് നിരക്കുവര്‍ധനയില്ലാതെ റെയില്‍ബജറ്റ് അവതരിപ്പിക്കുന്നത്.

* ചരിത്രത്തിലെ ഉയര്‍ന്ന പദ്ധതിവിഹിതം; -57,630 കോടി

* വരുമാനം ഒരു ലക്ഷം കോടി കവിയും

* 56 പുതിയ എക്‌സ്​പ്രസ് തീവണ്ടികള്‍, മൂന്ന് ശതാബ്ദി വണ്ടികളും ഒമ്പത് തുരന്തോ ട്രെയിനുകളും.

* 1,300 കിലോമീറ്റര്‍ പുതിയ റെയില്‍പ്പാത. 867 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും. 1,017 കിലോമീറ്റര്‍ ഗേജ് മാറ്റം.

* പുതിയ റെയില്‍പാതയ്ക്കായി 9,583 കോടി.

* പുതിയ സൂപ്പര്‍ എ.സി. ക്ലാസ് തുടങ്ങുന്നു

* 236 റെയില്‍വേസ്റ്റേഷനുകള്‍ പുതുതായി 'ആദര്‍ശ്' പദവിയിലേക്ക്

* യാത്രാവണ്ടികളുടെ വേഗം മണിക്കൂറില്‍ 160-200 കിലോമീറ്ററാക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം.

* സമഗ്രസാമൂഹികവികസനത്തിനായി പ്രധാനമന്ത്രിയുടെ റെയില്‍ വികാസ് പദ്ധതി.

* ജയ്പുര്‍-ഡല്‍ഹി, അഹമ്മദാബാദ്-മുംബൈ റൂട്ടുകളില്‍ എ.സി. ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വീസ്.

* സ്വാമി വിവേകാനന്ദന്റെ സ്മരണാര്‍ഥം നാല് 'വിവേക് എക്‌സ്​പ്രസ്' വണ്ടികള്‍.

* രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് നാല് 'കവിഗുരു എക്‌സ്​പ്രസ്' വണ്ടികള്‍.

* സംസ്ഥാനതലസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് 10 'രാജ്യറാണി' എക്‌സ്​പ്രസ്സുകള്‍.

* വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ നാല് റൂട്ടുകളില്‍ 'ജന്മഭൂമി ഗൗരവ്' എക്‌സ്​പ്രസ്സുകള്‍.

* 33 വണ്ടികളുടെ യാത്രാലക്ഷ്യം ദീര്‍ഘിപ്പിച്ചു.

* 17 വണ്ടികളുടെ സര്‍വീസുകളുടെ എണ്ണം കൂട്ടി.

* പഌറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് ലഗേജ് കൊണ്ടുപോകാന്‍ ട്രോളി സൗകര്യം

* 107 പുതിയ റെയില്‍പ്പാതകളുടെ സര്‍വേ.

* 1,000 കിലോമീറ്റര്‍ റെയില്‍പ്പാത വൈദ്യുതീകരിക്കും.

* ഗ്രൂപ്പ്- സി, ഡി തസ്തികകളിലായി 1.75 ലക്ഷം ഒഴിവുകള്‍ നികത്തും. മാര്‍ച്ചോടെ 16,000 വിമുക്തഭടന്മാരെ റെയില്‍വേയില്‍ നിയമിക്കും.

* പതിനഞ്ച് പോളിടെക്‌നിക്കുകള്‍ തുടങ്ങും.

സുരക്ഷയ്ക്കായി


* തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള പ്രത്യേക സംവിധാനം (എ.സി.ഡി.) പുതിയ എട്ട് റെയില്‍വേ സോണുകളിലേക്കുകൂടി.

* പുകമഞ്ഞില്‍ സുരക്ഷിത യാത്രയ്ക്കായി വണ്ടികളില്‍ ജി.പി.എസ്. അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തും.

* റോഡ് യാത്രികര്‍ കുറഞ്ഞ ഭാഗങ്ങളില്‍ ആളില്ലാ ലെവല്‍ക്രോസ് ഒഴിവാക്കും.

* 200 മേല്‍പ്പാലങ്ങളും 325 സബ്‌വേകളും പണിയും.

* സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷല്‍ പാക്കേജായി രണ്ടു തീവണ്ടികളും രണ്ടു പദ്ധതികളും.

* അഖിലേന്ത്യാതലത്തില്‍ ഒറ്റനമ്പറിലുള്ള ഹെല്‍പ്‌ലൈന്‍.

ഹരിത ഊര്‍ജവര്‍ഷം


* 2011-'12 'റെയില്‍ ഹരിതഊര്‍ജ വര്‍ഷ'മായി ആചരിക്കും.

* ഇതിന്റെ ഭാഗമായി സൗരോര്‍ജം, ജൈവഇന്ധനം തുടങ്ങിയവ കൂടുതലായി പ്രയോജനപ്പെടുത്തും.

* റെയില്‍വേ ഭവനങ്ങളിലേക്ക് 14 ലക്ഷം സി.എഫ്.എല്ലുകള്‍.

കേരളത്തിന് 13 പുതിയ വണ്ടികള്‍


* പതിമൂന്ന് പുതിയ തീവണ്ടികളും ആലപ്പുഴയില്‍ വാഗണ്‍ ഫാക്ടറി എന്ന വാഗ്ദാനവുമാണ് തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കേരളത്തിനു മുന്നില്‍ മമതാ ബാനര്‍ജിയുടെ തുരുപ്പുചീട്ടുകള്‍.

* എന്നാല്‍, പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സംസ്ഥാനത്തിനകത്തെ റെയില്‍ ബന്ധമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. പാലക്കാട് കോച്ച് ഫാക്ടറിയും കടലാസില്‍ തുടരും.

* നാഗര്‍കോവില്‍-തിരുവനന്തപുരം തീവണ്ടി കൊച്ചുവേളി വരെ നീട്ടി

* ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ആഴ്ചയില്‍ ആറ് ദിവസം ഓടിയിരുന്ന പാസഞ്ചര്‍ ദിവസേനയാക്കി

* പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം ഈ വര്‍ഷം പൂര്‍ത്തിയാക്കും

* മാവേലിക്കര-ചെങ്ങന്നൂര്‍, കായംകുളം-ഹരിപ്പാട് പാതയിരട്ടിപ്പിക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും

* മധുര-കോട്ടയം, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, മധുര-എറണാകുളം പാതയുടെ സര്‍വെ നടപടികള്‍ ഈ വര്‍ഷം

* നേമത്തും കോട്ടയത്തും പാസഞ്ചര്‍ ടെര്‍മിനലുകള്‍.

* കണ്ണൂര്‍ - മട്ടന്നൂര്‍, തലശ്ശേരി - മൈസൂര്‍ ലൈനുകളുടെ സര്‍വേ.

* ഹൈ സ്​പീഡ് പാസഞ്ചര്‍ കോറിഡോറുകളുടെ സാധ്യതാ പഠനത്തില്‍ ചെന്നൈ- ബാംഗ്ലൂര്‍ - കോയമ്പത്തൂര്‍ - എറണാകുളം റൂട്ടും.

* കേരളത്തില്‍ പണി തുടങ്ങുന്ന പുതിയ ലൈനുകള്‍ അങ്കമാലി - ശബരിമലയും തിരുനാവായ - ഗുരുവായൂരുമാണ്.

* അങ്കമാലി - ശബരിമല ലൈനിന് (116 കി.മി.) 550 കോടി രൂപ ചെലവ് വരുമെന്നാണ് പുതിയ എസ്റ്റേിമേറ്റ്. പുതിയ ബജറ്റില്‍ 83 കോടി രൂപ അനുവദിച്ചു. പണി പൂര്‍ത്തിയാക്കാന്‍ 379.6 കോടികൂടി വേണ്ടിവരും.

* തിരുനാവായ - ഗുരുവായൂര്‍ ലൈനിന് (35 കി.മീ) 6.66 കോടി. പണി പൂര്‍ത്തിയാക്കാന്‍ 96.8 കോടി കൂടി വേണ്ടി വരും.

പുതിയ തീവണ്ടികള്‍


ബിലാസ്​പുര്‍ - എറണാകുളം എക്‌സ്​പ്രസ്സ്(പ്രതിവാരം)
എറണാകുളം ബാംഗ്ലൂര്‍ എക്‌സ്​പ്രസ്സ്(പ്രതിവാരം)
മംഗലാപുരം - പാലക്കാട് ഇന്റര്‍സിറ്റി(പ്രതിദിനം)
എറണാകുളം- ആലപ്പുഴ - കൊല്ലം മെമു കൊല്ലം - നാഗര്‍കോവില്‍ മെമു
ഹൗറ - മംഗലാപുരം (പാലക്കാട് വഴി)
പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്​പ്രസ്സ്(കൊങ്കണ്‍ വഴി-പ്രതിവാരം)
ചെന്നൈ- പുതുച്ചേരി - തിരുവനന്തപുരം സ്റ്റുഡന്റ്‌സ് എക്‌സ്​പ്രസ്സ്
ദിബ്രുഗഢ് - തിരുവനന്തപുരം - കന്യാകുമാരി വിവേക് എക്‌സ്​പ്രസ്സ്
ചെന്നൈ- തിരുവനന്തപുരം തുരന്തോ(ആഴ്ചയില്‍ രണ്ടുദിവസം)
നിലമ്പൂര്‍ - തിരുവനന്തപുരം ലിങ്ക് എക്‌സ്​പ്രസ്സ്(പ്രതിദിനം)
ഭവ്‌നഗര്‍- കൊച്ചുവേളി എക്‌സ്​പ്രസ്സ്(കൊങ്കണ്‍ വഴി-പ്രതിവാരം)
ഗോവ വാസ്‌കോ-മംഗലാപുരം-കോഴിക്കോട്-പാലക്കാട്-വേളാങ്കണ്ണി എക്‌സ്​പ്രസ്(പ്രതിവാരം)

No comments:

Post a Comment